Sunday, July 31, 2011

MAZHAKKALAM

"മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?"
ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്.
അത് എന്നായിരുന്നു?
ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും
മുന്പ്.

കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം.

ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു.

"കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ?
ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ."

ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളില്‍ മുറുകേ അമരുന്നത്? കൈത പൂവിന്റെയും ഏതോ പഴയ പേരറിയാ അത്തറിന്റെയും എള്ള് എണ്ണയുടെയും മണം കൂടികലരുന്ന ചുളിഞ്ഞ ജമ്പര്‍ ലേയ്ക്ക് എന്നേ ചേര്‍ത്തു നിറുത്തി മുടിയില്‍ ഓടി കളിക്കുന്ന ചുട്ടി തോര്‍ത്തിലെയ്ക്ക് സ്നേത്തിന്റെയ്‌ ശക്തി പകരുന്നത് ആരാണ്നു?

ദൂരെ ദൂരെ യെന്ന്‍ പോലെ ഇപ്പോഴും കേള്‍ക്കുന്നു..

"എന്താ കുട്ടി ഇതു? ഇതു ചെയ്ളി കുതാതെയ്‌, തിണ്ണ മുഴുവന്‍ വെടക്കാക്കി,ഇതു തുടച്ച കൂടി പൂവില്ല, കണ്ടില്ലേ തിണ്ണ മുഴുവന്‍ വെള്ള അതിന്റെ കൂടെയ്‌ നീമണ്ണില് ചാടി തുള്ളി തിണ്ണ പറമ്പ് കണക്കേ ആക്കി, നോക്കിയേ, കുട്ടിയേയ്‌ ഇങ്ങനെ കൊലുസിട്ട് ചാടതേ,പെണ്കുട്ടികള് കൊളുസിന്റെയ്‌ ഒച്ച പുറത്തു കാട്ടതെയ്‌ ആ നടക്കണ്ടത്..അറിയുവോ..ഉമ്മുകൊലുസു.

...........
എന്നാണ് എനിക്ക് നശട്ടപെയ്ട്ടത് ആ ഉമ്മുകൊലുസു വിളികള്‍...
ശബ്ദമില്ലാത്ത ഒരു കൊച്ചു സ്വര്‍ണ നൂല്,പിന്നീട് ഈപോഴോ ആ സ്നേഹം എനിക്ക് തീര്പിച്ചു തന്നു, ഈ തോന്നസക്കാരിക്ക് ശബ്ധമില്ലതേ നടക്കാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാവണം..
അതില്‍ ഒരു സ്വര്‍ണ ചരട് ഞാന്‍ എവിടെ യോ എപ്പോഴോ ഏതോ മഴയില്‍ നശട്ടപെയ്ടുത്തി...ഇന്നു ഓരോ മഴയിലും ഞാന്‍ ആ സ്വര്‍ണ നൂല്‍ തിരയുന്നു..ഒപ്പം ഓരോ മഴ നരിന്റെയ്‌ നൂലും തന്റെ കുഞ്ഞു മകളുടെ നിരുകയെയ്‌ വെധനിപ്പികുമോ എന്ന് ആകുല പെയ്ട്ടിരുന്ന ഒരു മുത്തശി മഴയെയ്യും.

MAZHATHULLI

"മഴ പറയാതെ പോയത്
എന്റെ മനസായിരുന്നു.
നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു."

എന്നോ പാതി വായിച്ചു വെച്ച പുസ്തകം എത്ര കാലങ്ങള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടും തുറന്നത്? എത്ര മഴക്കാലങ്ങള്‍ കടന്നു പോയിരിക്കുന്നു എനിക്കും ഈ പുസ്തക താളുകള്‍ക്കും ഇടയില്‍? അലെങ്കില്‍ എനിക്കും നിനക്കും ഇടയില്‍?

ഈ താളുകളില്‍ ഒരിക്കല്‍ നിന്റെ വിരല്‍ പാട് പതിഞ്ഞിരുന്നു എന്ന ഓര്‍മ നോവും നോമ്പരവുംമാവുന്നു. നേര്‍ത്ത ചന്ദനതിന്റെയ് മണം, പിന്നേ എപ്പോഴോ തുടങ്ങി അവസാനിപ്പിക്കാനാവാത്ത നിന്റെ ചിരി. കൊച്ചു കൊച്ചു സ്വകാര്യങ്ങള്‍ ആയി പറഞ്ഞു നീ എന്നേ വിശ്വസിപ്പിച്ചിരുന്ന കുറുമ്പുകള്‍. ഒക്കെയും ഞാന്‍ വിശ്വസിച്ചു എന്ന് ഉറപ്പകുംപ്പോള്‍ എന്റെ കണ്ണീര്‍ നനവിനും മേലേ മുഴങ്ങുന്ന നിന്റെ ചിരി. നീ ആയിരുന്നു എന്റെ ആദ്യ ചെങ്ങാതി. ആദ്യ കൂടുകാരി. അത് കൊണ്ടാവാം നീ പറയുന്നത് കേട്ടിരിക്കാന്‍ എനിക്ക് എന്നും കൌതുകമായിരുന്നു. നിന്റെ പുതിയ വലിയ സ്കൂള്‍, ഒരു ശബ്ധവുമില്ലാത്ത ചാപ്പല്‍, കാറ്റാടി മരങ്ങള്‍ നിറയെ നിരക്കുന്ന ഹോസ്റ്റല്‍ മുറ്റം, എല്ലാം എന്റെ കുടെ കൌതുകങ്ങള്‍  ആയി.
"മോളുട്ടി വലുതാകുമ്പോ നിന്നെ ഞാന്‍ അവിടെ കൂട്ടി പോകട്ടോ ", നിന്റെ വാക്കിന്റെ ഉറപ്പില്‍ കാവിലെ തേവര്‍ക്കു വേഗം വളരാന്‍ ഞാന്‍ കുരുതി നേര്‍ന്നു.
പുതിയ പുസ്തകങ്ങള്‍, പുതിയ കവിതകള്‍, മത്സരങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒക്കെ നിന്നെ കാട്ടാന്‍ ഞാന്‍ കാത്തിരുന്നു നിന്റെ അവധി ദിവസങ്ങള്‍ക്കായി.
നിന്റെ അമ്മ ആ ദിവസങ്ങളില്‍ നിനക്കായി എന്നപോലെ എനിക്കും വിഭവങ്ങള്‍ ഒരുക്കി കാത്തിരുന്നു. പിന്നേ നിന്റെ വരവുകളുടെയ് ഇടവേളകള്‍ കൂടി. അമ്മ പറഞ്ഞു നീ വലിയ ക്ലാസില്‍ ആയി ഇനി നിനക്ക് കുറേ പഠിക്കാന്‍ ഉണ്ടാവും അത് കൊണ്ട് പഴയത് പോലെ അവധി കാലങ്ങള്‍ ഉണ്ടാവില്ല അത്രേ.
വിഷും, വലിയ അവധിയും, ഓണവും ഒന്നും ഇല്ലാത്ത സ്കൂളോ? എന്റെ കുഞ്ഞു മനസിനു ആ കണക്കു മനസ്സിലായില്ല. നിന്റെ അമ്മയുടെ കണ്ണീരും മനസ്സിലായില്ല.  

Tuesday, March 8, 2011

പ്രണയമെഴുത്തുകള്‍




പ്രണയമെഴുത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍


പേര്‍ത്തുമെന്‍ കണ്ണില്‍ നിന്നെപ്പോഴു വീഴുന്ന
നീര്‍ത്തുള്ളി പിച്ചകമാകുമെങ്കില്‍ ..
തങ്കമേ, ഞാനൊരു മാലയായ്‌ക്കോര്‍ക്കത്തതു
നിന്‍ കരിക്കൂന്തലില്‍ച്ചാര്‍ത്തിയേനേ..-ഉള്ളൂര്‍

ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ -നന്ദിത

ചാടിമരിക്കുവാന്‍ ആഴങ്ങളിലേക്ക് നോക്കും പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാനിരുന്നു. വികൃതിയായ ഒരു സ്‌കൂള്‍കുട്ടിയെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിഞ്ഞ മാന്ത്രികനായനങ്ങള്‍. അവയുടെ നക്ഷത്രവെളിച്ചം എന്റെ ശൂന്യാകാശങ്ങളില്‍ നിറഞ്ഞൊഴുകി- ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം വളരെ അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞാന്‍ കട്ടിലിലിരുന്നു. എന്റെ കാല്‍ക്കല്‍ വെറുംനിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശ്ശബ്ദയായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി. അവള്‍ ഒരമേരിക്കക്കാരിയാണെന്ന് വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക.-പത്മരാജന്‍ 

നമുക്ക് വയലുകളിലേക്ക് പോയി ഗ്രാമങ്ങളില്‍ രാപാര്‍ക്കാം. അതിരാവിലെയെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍ ചെല്ലാം. അവ തഴച്ച് വളര്‍ന്നോയെന്നും മുന്തിരിപ്പൂക്കള്‍ വിടര്‍ന്നുവോയെന്നും നോക്കാം. മാതളനാരകംപൂവിട്ടോയെന്നും നോക്കാം. എന്നിട്ട്, അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രേണയം നല്കും- സോളമന്റെ പ്രണയഗീതങ്ങള്‍

ചാലില്‍ കഴുത്തോളം വെള്ളത്തില്‍ നില്ക്കുന്ന
ചേലുറ്റ വെള്ളാമ്പല്‍ കൊണ്ടുനല്‍കാന്‍
വന്‍ ചെളിയെത്ര ചവിട്ടി ഞാന്‍, തീരത്തു
പുഞ്ചിരിയൊന്നു വിരിഞ്ഞുകാണാന്‍ ..
എന്‍ തോഴി ചൊല്ലുകില്‍ ചന്ദ്രനെക്കൂടിയും
തണ്ടോടറുത്തു ഞാന്‍ കൊണ്ടുചെല്ലും.. വൈലോപ്പിള്ളി

ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
അവളെ കല്ലിനുള്ളില്‍നിന്ന്
ഉയിര്‍ത്തെഴുന്നേല്പിക്കുകയെന്നാണര്‍ത്ഥം
അടിതൊട്ടു മുടിവരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണര്‍ത്ഥം
ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വര്‍ഗ്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുകയെന്നാണ്
രാത്രി ആ തളര്‍ന്ന ചിറകുകള്‍ക്കു ചേക്കേറാന്‍
ചുമല്‍ കുനിച്ചു നില്ക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്
ഒരു സ്ത്രീയെ സ്‌നേഹിക്കുകയെന്നാല്‍
കാറ്റും കോളും നിറഞ്ഞ കടലില്‍
മേഘങ്ങള്‍ക്കു കീഴില്‍ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണര്‍ത്ഥം
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വന്‍കരയില്‍
കൊണ്ടുചെന്നു നട്ടുപിടിപ്പിക്കുകയെന്നാണര്‍ത്ഥം -സച്ചിദാനന്ദന്‍

യാത്രയാക്കുന്നൂ സഖീ
നിന്നെ ഞാന്‍ മൗനത്തിന്റെ
നേര്‍ത്ത പട്ടുനൂല്‍പൊട്ടിച്ചിതറും
പദങ്ങളാല്‍ ..
വാക്കിനു വിലപിടിപ്പേറുമിസ്സന്ദര്‍ഭത്തില്‍
ഓര്‍ക്കുക വല്ലപ്പോഴും
എന്നല്ലാതെന്തോതും ഞാന്‍ ... - പി.ഭാസ്‌കരന്‍

മേലിലുച്ചലംവാനം താണു
വന്നതായ് തോന്നി
ഭൂമിയെന്‍കാല്‍ക്കല്‍ കുതിച്ചോള
മാര്‍ന്നതായ് തോന്നി
താരകളൊരുപിടിപ്പൂവായി വന്നെന്‍
മാറില്‍
പാറിവീണതായ് തോന്നി ഞാനൊരു
വെറും കാറ്റായ്
മാറിയുല്‍ക്കടമേതോ സുഗന്ധമൂര്‍ച്ഛ
യ്ക്കുള്ളി-
ലാകെ വീണലിഞ്ഞതായ് മാഞ്ഞു
പോയതായ് തോന്നി- സുഗതകുമാരി

ഒരു കൊല്ലം
അടി തേഞ്ഞ്
അകം തേഞ്ഞ്
വള്ളി പൊട്ടി.
ഇനി നിനക്ക്
എന്റെ കാലില്‍ നടക്കാം.
ഒരു കൊല്ലം കഴിഞ്ഞ്
ചെരിപ്പിന്റെയും പ്രേമത്തിന്റെയും
വ്യത്യാസം അവസാനിക്കുന്നില്ലെങ്കില്‍
എനിക്ക് നിന്റെ കാലില്‍ നടക്കാം.- ഡി.വിനയചന്ദ്രന്‍

ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയില്‍
വയല്‍വരമ്പില്‍
എന്റെ കാല്‍വഴുതി,
ഇന്നു ഞാന്‍ നിന്നെ കണ്ടു
മുളംകാടുകള്‍ക്കിടയില്‍
ഇന്നോളം വരാത്ത വഴിയില്‍
ഞാനിതാ, ആകാശം നോക്കി
കണ്‍തുറക്കുന്നു.- ടി.പി.രാജീവന്‍


ഇത്രനാള്‍ നാമിണങ്ങീ പരസ്​പരം
അത്രമാത്രം പ്രപഞ്ചം മധുരിതം
അത്രമാത്രമേ നമ്മുടെ ജീവനും
അര്‍ഥമുള്ളെന്‍ പ്രിയങ്കരതാരമേ. - അയ്യപ്പപ്പണിക്കര്‍

പ്രണയകവിതകള്‍ കേള്‍ക്കാം


സുമംഗലി- എ.അയ്യപ്പന്‍


ജെസ്സി- കുരീപ്പുഴ ശ്രീകുമാര്‍





ആനന്ദധാര-ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രണയം- വി.മധുസൂദനന്‍ നായര്‍



നളിനി-കുമാരാനാശാന്‍




ബാല്യകാലസഖി -വിഷ്ണുനാരായണന്‍ നമ്പൂതിരി




ഗ്രീഷ്മമേ സാക്ഷി- എ.അയ്യപ്പന്‍




പ്രണയകാലം- അനില്‍ പനച്ചൂരാന്‍




രേണുക -മുരുകന്‍ കാട്ടാക്കട

Posted By -Mathrubhumi.

Sunday, February 20, 2011

പ്രിയ സഖി.


ഹരിത വര്‍ണം 


ഏകാന്ധ പഥികന്‍ 

ജലധാര 

മൌനം
പ്രിയപ്പെട്ട സഖി.....എവിടെയോ എന്നില്‍ ഉറങ്ങുന്ന നിന്‍റെ ഓര്‍മ്മകളുടെ നനവ്‌.... എന്നെ ഉണര്‍ത്തുന്നു വീണ്ടും......നിനവിന്‍റെ തോപ്പില്‍....ഒരു കൊച്ചു വെയില്‍ ഏറ്റു...........ഇതള്‍ അറ്റ പൂവ് ഞാന്‍......!!!!!!! മൊഴികള്‍ ഒരായിരം കണ്ടത്തില്‍ ഉണ്ടെങ്ങിലും....വാക്കുകള്‍ ഇടറുന്നു നോവിന്‍റെ വിങ്ങലില്‍...!!!! കണ്ണുകള്‍........പെയ്യുന്നു നോവിന്‍റെ പേമാരി...
നീ വിടപറയാന്‍ തുടങ്ങുകയായിരുന്നോ.... നേര്‍ത്തു നേര്‍ത്തു നീ ഇല്ലാണ്ട് ആവുന്നതു എങ്ങനെയാണ് എന്‍റെ പ്രിയ കുട്ടുക്കാരി........നീ നനച്ചു കളഞ്ഞ ഓരോ ഇതളും....നിന്‍റെ നനവിന്റെ സുഖം അറിയുന്നു ഉണ്ടാവും അല്ലെ......???

ഒരു കുടകീഴിന്റെ അകലം പോലും നീയും ഞാനുമായിട്ട് ഉണ്ടായിരുന്നൊ......??? മാനം ഒന്നു ഇരുള്‍ മൂടിയപ്പോള്‍ ഒക്കെ നിന്‍റെ വരവിനല്ലേ ഞാന്‍ കാത്തു നിന്നത്........നീ പതിവായി വരുന്നു ആ ഇടവഴിയില്‍ .....നിന്‍റെ മിഴിയിലെ ആ നീര്‍മുത്ത് ആദ്യം കൈകളില്‍ ഏറ്റു വാങ്ങുന്നതും ഞാന്‍ അല്ലായിരുന്നോ.....??? മറകാനാവാത്ത ഓര്‍മകളെ............ഞാന്‍ എപ്പോഴും തിരഞ്ഞത് നിന്‍ മിഴി കോണിലെ കൌതുകം കൊണ്ട് അല്ലായിരുന്നോ.....????"
എന്റെ ഉപാസന..... നിനക്കായ്*നിനക്കായ് മാത്രം..
നിനക്കായി മാത്രം കാത്തിരിക്കും...
ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്ന ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍ ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച് നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ, അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...
നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.

ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി
കൈവഴികളെ തകര്‍ത്തൊടുവില്‍ നിന്നിലലിഞ്ഞ്,
നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....
എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും.. ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "
നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും
ഞാന്‍ ഏകനായിരുന്നു
പോകുന്നിടത്തെല്ലാം നിന്റെ സാന്നിധ്യം
ഞാനറിയുന്നു....
ഒന്ന് തിരിഞ്ഞു നോക്കു..
നിന്‍റെ പിറകില്‍ ഞാനാണ്‌
നിന്‍റെ ഗന്ധം ശ്വാസമാക്കി
ഞാന്‍ നിന്‍റെ പിറകിലുണ്ട്

അനിവാര്യമായ ചില വിടപറയലുകള്‍ക്ക്
സമയമായിരിക്കുന്നു
നിനക്ക് പോകാം
പക്ഷെ,
എന്റെ ഓര്‍മകളെ നീയെടുക്കണം
നിന്‍റെ ഓര്‍മകളെ ഞാനും ...

:
ഞാന്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ , എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം
നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍. ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍
അറിയാന്‍ ചോദിക്കൂ എന്നോട്‌ സ്നേഹത്തോടെ ... വിശ്വസിക്കാം
നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹ്രത്തായി ഒരു സഹോദരനായി
എന്‍റെ പ്രീയ പെട്ട കുട്ടുകാര്ക് സ്നേഹത്തോടെ ഹൃദയ ആശംസകള്‍ നേരുന്ന
പകലിന്‍റെ വെളിച്ചം രാത്രിയുടെ ഇരുളില്‍ മാഞ്ഞു പോകും , എന്നാല്‍ ഒരു നല്ല സുഹൃത്തിന്‍റെ സ്നേഹം ഒരിക്കലും മാഞ്ഞു പോകുന്നതല്ല ....!!
എന്‍റെ പ്രിയ കൂട്ടുകാരി ..
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
അറിയാന്‍ ഞാന്‍ വൈകിയോ ..? ..
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...
ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെ,
സസ്നേഹം
എന്നും വറ്റാത്ത കണ്ണുനീരുമായി
പ്രദീപ്‌ അച്യുതന്‍.



Monday, February 14, 2011

Pranayavarnam


പ്രണയത്തിന് വില 12000 കോടി
Posted on: 14 Feb 2011


ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനമെത്തിയതോടെ യുവാക്കളും യുവതികളും പ്രണയ സമ്മാനങ്ങള്‍ കൈമാറുന്ന തിരക്കിലാണ്. ഇതിനായി എത്ര ചെലവാക്കാനും ഇവര്‍ക്ക് മടിയില്ല. കമിതാക്കള്‍ക്ക്് വ്യത്യസ്തമായ സ്‌നേഹസമ്മാനങ്ങള്‍ കൈമാറാനുള്ള ഇവരുടെ തിരക്കുകൂട്ടലിനിടയില്‍ വിപണിയില്‍ മറിയുന്നത് 12000 കോടി രൂപ.

റോഡരികിലെ പൂക്കച്ചവടക്കാര്‍ മുതല്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ വരെ ഉള്‍പ്പെടുന്നതാണ് പ്രണയദിന വിപണി. പട്ടണങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, കോഫീ ഷോപ്പുകള്‍, പബ്ബുകള്‍ എന്നുവേണ്ട നാലാള്‍ കൂടുന്നിടത്തെല്ലാം കച്ചവടം പൊടിപൊടിക്കുന്നു. ഗ്രീറ്റിങ് കാര്‍ഡുകള്‍ക്കും, ഗിഫ്റ്റുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. വാലന്റൈന്‍ വിപണിക്കായി 171 പുതിയ ഡിസൈനുകളാണ് ആശംസാ കാര്‍ഡുകളില്‍ ആര്‍ച്ചീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില 50 രൂപയ്ക്കും 699 രൂപയ്ക്കുമിടയിലാണ്. കൂടാതെ 220 തരം ആഭരണപ്പെട്ടികളും, ഹൃദയത്തിന്റെ ആകൃതിയിലുള്ള സോഫ്റ്റ് ടോയ്‌സും, ഫോട്ടോ ഫ്രേമുകളുമൊക്കെ അണിനിരത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 16 ശതമാനവും ഫിബ്രവരി ഏഴ് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളിലാണെന്ന് ആര്‍ച്ചീസ്. ആര്‍ച്ചീസിന് പുറമെ മറ്റൊരു പ്രമുഖ ബ്രാന്‍ഡായ ഹാള്‍മാര്‍ക്കിന്റെ കാര്യവും വ്യത്യസ്തമല്ല.

വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോടെയാണ് തുടങ്ങുന്നത്. ഈ ദിനത്തിന് റോസ് ഡേ എന്നാണ് പേര്. ഫിബ്രവരി 8ന് പ്രൊപോസല്‍ ഡേയെത്തുന്നതോടെ വിപണിയില്‍ തിരക്കു തുടങ്ങുകയായി. ഫിബ്രവരി ഒമ്പത് ചോക്ലേറ്റ് ഡേ ആയും 10 ടെഡ്ഡീ ഡേ ആയും അറിയപ്പെടുന്നു. ഫിബ്രവരി 11 പ്രോമിസ് ഡേയും, 12 കിസ് ഡേയുമാണ്. ഫിബ്രവരി 13 ഹഗ് ഡേ കഴിയുന്നതോടെയാണ് ലോകം മുഴുവന്‍ ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ വാലന്റൈന്‍ ആഘോഷങ്ങള്‍ക്കായി 5000 രൂപയ്ക്കും 1.50 ലക്ഷം രൂപയ്ക്കുമിടയില്‍ ചെലവിടാന്‍ യുവാക്കളും യുവതികളും തയ്യാറാണെന്നാണ് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(അസോചാം) നടത്തിയ സര്‍വെ വ്യക്തമാക്കുന്നത്. ഇത്തവണ വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കായുള്ള ചെലവ് മുന്‍ വര്‍ഷത്തെക്കാള്‍ 120 ശതമാനം കൂടുതലായിരിക്കുമെന്നും അസോചാം സെക്രട്ടറി ജനറല്‍ ഡി.എസ് റാവത്ത് അഭിപ്രായപ്പെടുന്നു.

സമ്മാനങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്താനാണ് ഏവരുടെയും ശ്രമം. വിവിധ നിറത്തിലുള്ള 365 റോസാ പുഷ്പ്പങ്ങളാണ് ബി.പി.ഒ കമ്പനിയില്‍ ജോലി ചെയ്യുന്ന അതുല്‍ ഭാര്‍ഗവ് തന്റെ കാമുകിയ്ക്ക് സമ്മാനമായി നല്‍കിയത്്.

റോഡരുകിലെ പൂക്കച്ചവടക്കാര്‍ക്കും ഇത് ഉത്സവകാലം തന്നെ. 400 രൂപ മുതല്‍ 10,000 രൂപ വരെ വിലവരുന്ന ഹൃദയാകൃതിയിലുള്ള ബൊക്കെകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. കൂടാതെ ചൈനയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമൊക്കെ ഇറക്കുമതി ചെയ്ത കൃത്രിമ പുഷ്പങ്ങള്‍ക്കും വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ വജ്രാഭരണങ്ങള്‍ക്കും, ചോക്ലേറ്റുകള്‍ക്കും, ബ്രേസ്‌ലറ്റുകള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കുമെന്ന് വേണ്ട നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കു വരെ ആവശ്യക്കാരുണ്ട്.

വാലന്റൈന്‍ ദിനം സ്‌ട്രോബറി കര്‍ഷകര്‍ക്കും മികച്ച നേട്ടമാണുണ്ടാക്കിയത്. ഹൃദയാകൃതിയിലുള്ള സ്‌ട്രോബറി പഴം പ്രണയത്തിന്റെ പ്രതീകമായാണ് കാണുന്നത്. ദിനംപ്രതി 50 മുതല്‍ 75 ട്രേ സ്‌ട്രോബറി വിറ്റഴിച്ചിരുന്ന സ്ഥാനത്ത് 150 മുതല്‍ 200 ട്രേ വരെ വില്‍ക്കാനയതിന്റെ സന്തോഷത്തിലാണ് ഹിമാചലിലെ സ്‌ട്രോബറി കര്‍ഷകര്‍. ഒരു ട്രേ സ്‌ട്രോബറിക്ക് മൊത്ത വിപണിയില്‍ 50 രൂപയ്ക്കും 70 രൂപയ്ക്കുമിടയിലാണ് വില. ചണ്ഡീഖഡ്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സ്‌ട്രോബറി എത്തുന്നത്. 
Posted: Mathrubhumi Article